ഹൈദര്‍ മുസ് ലിയാര്‍ [ഭാഗം ] 3 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹൈദര്‍ മുസ് ലിയാര്‍ [ഭാഗം ] 3 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈദര്‍ മുസ് ലിയാര്‍ [ഭാഗം ] 3

ഹൈദര്‍ മുസ് ലിയാരുടെ അനുഗ്രഹീത
പ്രഭാഷണ ശൈലി
-----------------------------------------------------
ഹൈദര്‍  മുസ്ലിയാര്‍  കാഴ്ചയില്‍ കുറിയതും ശോഷിച്ചതുമായ 
ശരീപ്രകൃതിയുള്ള ആളാണ്‌ ,എന്നാല്‍ ഹൈദര്‍ മുസ്ലിയാരി
 ല്‍ ഉറങ്ങിക്കിടക്കുന്ന ബഹുമുഖ കഴിവുകളെ  ക്രാന്തദര്‍ശിയാ
യ സുഹൂരിഷാനൂരി[റ] തങ്ങള്‍ കണ്ടെത്തിയിരുന്നു,അത് കൊ
ണ്ട് തന്നെയാണ് സില്‍സിലയില്‍ തലയെടുപ്പുള്ള പലപ്രഗ
ല്‍ഭരും ഉണ്ടായിട്ടും,1975,ല്‍ കൊച്ചു പയ്യനായ ഹൈദര്‍ മുസ് 
ലിയാരെ കേരളഖുലഫാ സില്‍സില നൂരിയ്യ:യുടെ പ്രസിഡ
ണ്ടായി നിയോഗിക്കപ്പെട്ടത് ,

കേരള സില്‍സില നൂരിയ്യയുടെ സംസ്ഥാന പ്രസിടണ്ടായി
രുന്ന സമസ്ത മുശാവറ അംഗവും തിരൂര്‍ കൊരങ്ങത്ത്‌ ജുമുഅ
ത്ത് പള്ളിമുധരിസ്സുമായിരുന്ന പ്രഗല്‍ഭ പന്ധിതന്‍ അബൂബ
ക്കര്‍ ഹാജിയുടെ[ന:മ]വഫാത്തിനെ തുടര്‍ന്നാണ്‌ ഈനിയോ
ഗ മുണ്ടായത് ,,

പാണ്ടിത്യത്തിന്റെ  ഉച്ചിയിലും അതിന്റെ  പൊലിമയും പത്രാ
സും പ്രകടിപ്പിക്കാതെ  ലളിതമായ ജീവിത ശൈലിയും വിന
യാന്വിതമായ പെരുമാറ്റവും സ്വീകരിച്ച മഹാനവര്‍കള്‍ പ
ക്ഷെ പ്രസംഗ വേദിയില്‍ ആരെയും ആകര്‍ഷിക്കുന്ന ഉജ്ജ്വ
ല വാഗ്മിയായിരുന്നു.സംസാര മദ്ധ്യേ അദ്ദേഹം തൊടുത്തു വി
ടുന്ന ഹാസ്യശരങ്ങളും ചോദ്യശരങ്ങളും ഏറ്റ് പലവന്‍ മരങ്ങ
ളും അമ്പേതകര്‍ന്ന് വീണത്‌ പന്ധിതലോകം ഇന്നും
                                മറന്നു കാണില്ല,,
പ്രസംഗത്തിനിടക്ക് അദ്ദേഹം  പറയുന്ന ചില ഉധാഹരണ
ങ്ങള്‍ നുരഞ്ഞു പൊങ്ങുന്ന നര്‍മ്മംകലര്‍ന്നതും അതേ അവ
സരത്തില്‍ ആഴിയുടെ അഗാധ ഗര്‍ത്തത്തോളം ചിന്തോദ്ദീ
പകവുമായിരിക്കും,ഒരിക്കല്‍ ഹൈദരാബാധില്‍  നൂരി മസ്ക്ക
നില്‍ വെച്ച് ഹൈദര്‍ മുസ്ലിയാര്‍ പ്രസംഗിക്കുന്ന രംഗം ഓര്‍
മ്മ വരുന്നു ,നൂറുല്‍ മശായിഖ്[റ]ന്റെ  സാന്നിദ്യത്തിലാണ് 
പ്രസംഗം നടക്കുന്നത് ,ഹൈദരാബാദിലേയും മറ്റും ഖുല
ഫാക്കളും പന്ധിതന്മാരും സധസ്സിലുണ്ട്,

സുഹൂരിഷാ  നൂരി[റ]നേത്രത്വത്തില്‍ കേരളത്തില്‍ നിന്നുള്ള
നിരവധി ഖുഫാക്കളുംമുരീധന്മാരും സദസ്സില്‍ സന്നിഹിതരാ
യിട്ടുണ്ട് ,ഹൈദര്‍ മുസ് ലിയാര്‍ ആസാറിലെ തൗഹീദിന്റെ വി 
ഷയത്തിലെത്തിയപ്പോള്‍ ഒരു ഉദാഹരണം പറഞ്ഞു ,ആസാ
റിലെ തൗഹീദ് പറയാന്‍ എളുപ്പമാണെങ്കിലും പ്രവര്‍ത്തിയില്‍
കൊണ്ട്  വരുന്നതില്‍ സംഭവിക്കുന്ന  വീഴ്ച ഉധാഹരണ ത്തിലൂ
ടെ സരസമായി ഹൈദര്‍ മുസ്ലിയാര്‍ അവതരിപ്പിക്കുന്നു.ഈഅ
തരണം  കേട്ട് സദസ്സ് ഒന്നടങ്കം ഇളകി മറിഞ്ഞു ,

മലയാളികള്‍ക്ക് പുറമേ ഉര്‍ദു തമിള്‍ തുടങ്ങിയ അന്യഭാഷ 
സംസാരിക്കുന്നവരുള്ള സധസ്സാണ്.എന്നാല്‍ ഹൈദര്‍ മു
സ്ലിയാരുടെ അവതരണശൈലിയും ഉധാഹരണത്തിന്റെ 
നര്‍മ്മം കലര്‍ന്ന പൊലിമയിലും ആകൃഷ്ടരായ സദസ്സിന്റെ
അവസ്ഥ കണ്ടപ്പോള്‍ നൂറുല്‍ മശായിഖ്[റ]ആ ഉദാഹരണം 
ഉര്‍ദുവിലെക്ക് തര്‍ജ്ജമ ചെയ്ത് പറയാന്‍ ആവശ്യപ്പെട്ടു 
അദ്ദേഹം പറഞ്ഞ ഉദാഹരണം  "ഇപ്രകാരമാണ് ,,,

കോതോട്ട് ഐദ്രോസുട്ടി പഴയ കാലത്തെ വലിയ ജമ്മിയാ
ണ്.നാട്ടില്‍ വലിയപേരും പെരുമയുമുള്ള ധനാട്യനായിരുന്നു
അയാള്‍,കാലാന്തരേണഅയാളുടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടു-
അങ്ങിനെയിരിക്കെ തന്റെ അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് സല്‍ക്കാരത്തിന് ക്ഷണിക്കപ്പെട്ടു .പഴയ നാട്ടുപ്രമാണി ആയ
തിനാല്‍ അതിനനുരിച്ചുള്ള വേഷഭൂഷാധികളോടെ വേണം
 സല്‍ക്കാരത്തിന് പുറപ്പെടെണ്ടത്.

താന്‍ ധരിക്കുന്ന മേലങ്കി [തുപ്പട്ട]കീറിപ്പറിഞ്ഞിരിക്കുന്നു.പക
രം പുതിയത് വാങ്ങാനുള്ള കാശും സമയവുമില്ല,അപ്പോഴാ
ണ് ആയകാലത്ത് തന്റെ വേലക്കാരന് താന്‍ നല്‍കിയ മേ
ലങ്കിയുടെ കാര്യം അയാള്‍ക്ക് ഓര്‍മ വന്നത് .ഉടന്‍ തന്നെ 
വേലക്കാരനെ വിളിച്ചു ചോദിച്ചു.
                  "അല്ല ഞാന്‍ അന്ന് തന്ന തുപ്പട്ട എന്ത് ചെയ്തു."

"വേലക്കാരന്‍"തമ്പ്രാനെ .തമ്പ്രാന്‍ തന്നത് അടിയന്റെ പെ
ട്ടിയില്‍ അപ്പടി വെച്ചിട്ടുണ്ട് "അയാള്‍ ആ തുപ്പട്ട കൊണ്ടു വ
രുവാന്‍ പറയുകയും നാട്ടാചാരമനുസരിച്ച് വേലക്കാരനോട്‌ 
തന്നെയാത്രയില്‍ അനുഗമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് പേരും സല്‍ക്കാരത്തിന് പുറപ്പെടുന്നു.ഐദ്രോസുട്ടി 
മ്പ്രാനാണ്‌ മുന്നില്‍ നടക്കുന്നത് .ആജാനബാഹുവായ കുലീ
നത്വം തിളങ്ങുന്നഅയാളെ ആരുകണ്ടാലും ഒന്ന് നോക്കി
പ്പോകും,വഴിമദ്ധ്യേ ഒരാള്‍ പിറകെയുള്ള വേലക്കാരനോട്‌ 
ചോദിക്കുന്നു."ഇതാരാണ് "വേലക്കാരന്‍,"ഓരെ അറീലെ?
ഓര് കൊതോട്ടെ ഐദ്രോസുട്ടി എമ്പ്രാളാണ് ഓരെ തുപ്പട്ടരാ
യി ഞമ്മന്റെ താണ് "
ഈ മറുപടി കേട്ടപ്പോള്‍ തമ്പ്രാന് ദേഷ്യം വന്നു ,തമ്പ്രാന്‍ 
തന്റെ നല്ല കാലത്ത് വേലക്കാരന് ദാനം ചെയ്തതാണ് 
തുപ്പട്ട,കുടുങ്ങിയ നേരത്ത് തല്‍ക്കാലം ഉപയോഗിക്കുവാന്‍ 
തിരിച്ചു വാങ്ങിയതാണ്,രണ്ടടി മുന്നോട്ട് പോയപ്പോള്‍ തമ്പ്രാ
ന്‍ ദേഷ്യത്തോടെ ചോദിച്ചു"എടാ താനെന്തിനാ തുപ്പട്ടരായി 
തന്റെതാണെന്ന് പറഞ്ഞത്"
വേലക്കാരന്‍ ഇനി അങ്ങിനെ പറയില്ല.എന്ന് സമ്മധിക്കു
കയും നടത്തം തുടരുകയും ചെയ്തു.കുറച്ചു പിന്നിട്ടപ്പോള്‍ വേ
റൊരാള്‍ ചോദിക്കുന്നു,"ഇതാരാണ്"വേലാക്കാരന്‍"ഓരെ 
റീലെ?ഓര് കൊതോട്ട്‌ ഐദ്രോസുട്ടി എമ്പ്രാളാണ്.ഓരെ തുപ്പ
ട്ടരായി ഓരതാണ് "ഈ മറുപടി തമ്പ്രാനെ അലോ സരപ്പെടു
ത്തി.രണ്ടടി മുന്നോട്ട് പോയപ്പോള്‍ തമ്പ്രാന്‍ ദേഷ്യപ്പെട്ട് പറ
യുന്നു"താനെന്തിനാ തുപ്പട്ടരായി എന്റെതാണെന്ന് പറഞ്ഞത്"
വേലാക്കാരന്‍  വീണ്ടും സമ്മധം മൂളി"ഇനി പറയില്ല തമ്പ്രാന്‍"
കുറച്ചു നടന്നപ്പോള്‍ വേറൊരാള്‍ ചോദിക്കുന്നു."ഇതാരാണ് "
വേലാക്കാരന്‍"ഓരെ അറീലെ.ഓര് കൊതോട്ട്‌ ഐദ്രോസുട്ടി 
മ്പ്രാളാണ്!ഓരെ തുപ്പട്ടരായി ഓരതും അല്ല ഞമ്മന്റെതും
അല്ല"ഈ മറുപടി കേട്ടപ്പോള്‍ തമ്പ്രാന് കലശലായ ദേഷ്യം
വന്നു,ഇനി മേലില്‍ ഒന്നും മിണ്ടരുതെന്ന് വേലക്കാരനെ താ
ക്കീത് ചെയ്തു,
വേലക്കാരന്‍ അതനുസരിച്ചു.കുറച്ചു മുന്നോട്ട് നടന്നപ്പോള്‍ 
ഒരു വഴിപോക്കന്‍ വേലക്കാരനോട്‌!"ഇതാരാണ് "ഓരെ
അറീലെ ?ഓര് കൊതോട്ട് ഐദ്രോസുട്ടി എമ്പ്രാളാണ്.ഇച്ച്
ഓരേ വര്‍ത്താനുംല്ല്യാ .ഓരേ തുപ്പട്ടരായിന്റെ വര്‍ത്താനുംല്ല്യ"
മേല്‍ ഉധാഹരണത്തിലെ ഓരോ ഘട്ടത്തിലും ശൈഖുനാ 
തങ്ങളും സധസ്സും ഒരുപോലെ കുലുങ്ങി ചിരിച്ചു,മനുഷ്യന്റെ 
നഫ്സാനിയത്തിന്റെയും നന്ദി കേടിന്റെയും ആഴവും പരിപ്പും
വ്യക്തമാക്കുന്ന മറുപടികളാണ് വേലക്കാരന്റെ ഭാഗത്ത് 
നിന്നും ഉണ്ടായത് .
തുപ്പട്ട വേലക്കാരന് തമ്പ്രാന്‍ തന്റെ നല്ല കാലത്ത് ഔധാര്യ
മായി കൊടുത്തതാണ് .തമ്പ്രാന് സാമ്പത്തികമായി ക്ഷീണം
ന്നപ്പോള്‍ തല്‍ക്കാലം ആ തുപ്പട്ട ഉപയോഗിക്കുവാന്‍ കടം
വാങ്ങിയതാണ് .ഈ തുപ്പട്ട തമ്പ്രാന്‍ ഉപയോഗിച്ചു കൊണ്ടി
രിക്കുമ്പോള്‍ വേലക്കാരന്‍ ആ തുപ്പട്ട തന്നത് തമ്പ്രാനാണെ
ന്ന കാര്യം മറക്കുന്നു
എന്നിട്ട് അത് ഞാന്‍ കൊടുത്തത് .ഞാന്‍ കൊടുത്തത് എന്ന് 
അവന്റെ മനസ്സില്‍ തികട്ടി വരികയും ചെയ്യുന്നു.അതുകൊണ്ടാ
ണ് വേലക്കാരന്‍ തമ്പ്രാന്റെ വിലക്കുണ്ടായിട്ടും തുപ്പട്ടയുടെ കാ
ര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത് ...

"അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെല
വഴിക്കുക"പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അടിമകളോട് 
പറയുന്നഈ കല്‍പ്പയില്‍ വെള്ളം ചെര്‍ക്കുന്നവര്‍ക്കുള്ള 
സരസമായ ഉദാഹരണ മാണ് മേലുദ്ധരിച്ചത് അല്ലാഹുവി
ന്റെ മാര്‍ഗ്ഗത്തില്‍ അത്‌ ദീനീ സ്ഥാപനങ്ങള്‍ക്കായാലും പൊ
തു കാര്യത്തിനായാലും സംഭാവന ചെയ്യുന്നവര്‍"ഞാന്‍ ചെയ്തു
ഞാന്‍ ചെയ്തു"എന്ന് അഭിമാനം കൊള്ളുന്നതിന്റെ പൊള്ളത്ത
രം വ്യക്ത മാക്കുന്ന ഉധാരണ മാണ് മേലുദ്ധരിച്ചത് ,

എത്ര പൂഴ്ത്തി വെച്ചാലും "ഞാന്‍ കൊടുത്തു .ഞാന്‍ ചെയ്തു.
ന്ന ഭാവം ഉള്ളിലെങ്കിലും തികട്ടി വരിക സ്വാഭാവിക മാണ്.യ
ഥാര്‍ത്ത ത്തില്‍ നല്‍കിയ വനെ മറന്നത് കൊണ്ടാണ്"ഞാന്‍"
ഞാന്‍"തികട്ടി വരുന്നത്,,ഏത് നന്മയിലും "തന്നെ "കാണിക്കു
ന്ന ഈ നഫ്സാനിയ്യത്തും ലോകമാന്യതയും ആ സല്‍പ്രവര്‍ത്തി
യുടെ ഫലം നഷ്ടപ്പെടുത്തുന്നതാണ് ,ഇതിന്റെ ഗൗരവം വ്യക്ത
മാക്കുന്നതാണ് അബു ഹുറൈറ [റ]നിവേദനം ചെയ്ത സുപ്ര
 സിദ്ധമായ ഒരു ഹദീസ് ,,

ന്യായ വിസ്താരദിവസം ഒരു ശുഹദാവിനെയും ഒരു പന്ധിത
നെയും ഒരു ധര്‍മ്മിഷ്ടനെയും വിചാരണ ചെയ്യുന്നതിനെ കുറി
ച്ചാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത് .തങ്ങളുടെ പ്രവര്‍ത്തിയി
ലുണ്ടായ ലോകമാന്യത മൂലം ശുഹദാവിനെയും പന്ധിതനെ
യും നരകത്തിലെക്കേറിയപ്പെട്ടു ,മൂന്നാമതായി ദര്‍മ്മിഷ്ഠനെ 
വിചാരണക്ക് വിധേയമാക്കപ്പെടുന്നു,അല്ലാഹു അയാള്‍ക്ക് 
സാമ്പത്തക മായി വളരെ വലിയ അനുഗ്രഹങ്ങള്‍ 
                                   നല്‍കിയിരുന്നു .

വിചാരണ വേളയില്‍ അല്ലാഹു ചെയ്തു കൊടുത്ത അനുഗ്ര
ങ്ങളെ അയാള്‍ക്ക് ഒന്നൊന്നായി അറിയിച്ചു കൊടുക്കുന്നു,
തൊക്കെ അയാള്‍ സമ്മധിക്കുന്നു -അനന്തരം അല്ലാഹു അ
യാളോട് ചോദിക്കുന്നു"നിനക്ക് നല്‍കിയ ഈ അളവറ്റ സമ്പ
ത്ത് കൊണ്ട് നീ എന്ത്ചെയ്തു ."
അപ്പോള്‍ അയാള്‍ പറയും "രക്ഷിതാവേ .ഞാന്‍ എന്റെ ധനം നിന്റെ മാര്‍ഗ്ഗത്തിലായി ധാരാളം ചെലവഴിച്ചു "തുടങ്ങി  ദീനീ 
സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും അയാള്‍ നല്‍കിയ
സംഭാവന കളുടെയും സഹായങ്ങളുടെയും കണക്കുകള്‍
 ഉദ്ധരിക്കുന്നു ,,

എന്നാല്‍ അല്ലാഹു പറയും"നീ പറഞ്ഞത് കളവാണ്,നീഒരു
വലിയ ധര്‍മ്മിഷ്ഠ നാണെന്ന് അറിയപ്പെടണമെന്ന ഉദ്ദേശ
ത്തിലാണ് ഇതെല്ലാം ചെയ്തത് .ഇതിനുള്ള പ്രതിഫലം നി
ക്ക് ദുനിയാവില്‍ കിട്ടിക്കഴിഞ്ഞു .ഇനി ഇവിടെ ഇതിമ്മേല്‍
 നിനക്കൊരു അവകാശവുമില്ല ,"

മുഖം കുത്തി വലിക്കപ്പെട്ട നിലയില്‍ മലക്കുകള്‍ അവനെ ന
രകത്തിലേക്ക് വലിച്ചെറിയും ,ദീനിന്റെ മാര്‍ഗ്ഗത്തില്‍ സ്വന്തം
ജീവനും വിജ്ഞാനവും സമ്പത്തും ബലിയര്‍പ്പിചെങ്കിലും
"ലോകമാന്യം"കലര്‍ന്നതിനാല്‍ അതൊക്കെ നിഷ്ഫലമായ
സംഭവമാണ്  മേല്‍ ഉദ്ധരിച്ചത് ..

പൊതു ജനങ്ങളും പന്ധിതന്മാരും ദീനീ സേവനത്തിന്റെ പേ
രില്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ക്ക് ഇന്നും കയ്യും കണ
ക്കുമില്ല.ഹൈദര്‍ മുസ്ലിയാരുടെ മേലുദ്ധരിച്ച ഉധാഹരണത്തി
ല്‍  സൂചിപ്പിച്ച"തുപ്പട്ടരായി"കഥാപാത്രത്തിന്റെ മാനസികാവ
സ്ഥയിലാണ് പല സേവകരും ഉള്ളതെന്ന് പറഞ്ഞാല്‍ തെറ്റി
ല്ല,നഫ്സാനിയ്യത്തിന്റെയും ലോകമാന്യതയുടെയും ഈഗുരുതര
മായ രോഗം മനുഷ്യ മനസ്സില്‍ അട്ടയെപ്പോലെ അള്ളിപ്പിടിച്ചി
                    രിക്കുന്നു ,
ചോരകുടിച്ച് വീര്‍ത്ത അട്ടപിടിവിട്ട ശേഷമാണ് [അട്ടകടിച്ച
തിന്റെ]വേദന അനുഭവപ്പെടുക,എന്നത് പോലെ മനുഷ്യന്റെ 
സകല സല്‍കര്‍മ്മങ്ങളും നശിപ്പിക്കുന്ന ഈ ഖഫിയ്യായ ശി
ര്‍ക്കി[മറഞ്ഞശിര്‍ക്കി]ന്റെ ദൂഷ്യ ഫലം മരണ ശേഷം വിചാ
രണ നാളിലാണ് അറിയാന്‍ കഴിയുക ,

മാരകമായ ഈ വിപത്തില്‍ നിന്നും രക്ഷപ്പെടുക അത്ര എളു
പ്പമല്ല,കാമിലും മുറബ്ബിയുമായ ഒരു ശൈഖിന്റെ ശിക്ഷണത്തി
ല്‍ വളര്‍ന്ന ഒരു ആത്മീയ ഗുരുവിന് മാത്രമേ തന്നോട് സഹ
വസിക്കുന്നവരില്‍ നിന്നും ഈ മാരക രോഗം ചികിത്സിച്ചു ഭേ
ധമാക്കുവാന്‍ കഴിയുകയുള്ളൂ .ഈ വഴിയില്‍ പലരും കാലിടറി
വീഴാന്‍ കാരണം ഇത്തരത്തിലുള്ള ആത്മീയ ഗുരുവിന്റെ ശി
ക്ഷണം സ്വീകരിക്കാത്തതിനാലാണ്,

മശായിഖന്മാര്‍ ഒരു പ്രവര്‍ത്തിയിലും തന്നെ [സ്വയത്തെ ]
കാണിക്കാറില്ല,അവര്‍ തന്നെ[സ്വയത്തെ]മറച്ച് യാഥാര്‍ത്ഥ
ത്തില്‍ തന്നവനെ,മാലിക്കുല്‍ മുലീക്കിനെയാണ് കാണിക്കാര്‍,
അതാണ്‌ പരിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത് ,എന്നാല്‍
ശരിയായ തര്‍ബ്ബിയ്യത്ത് കിട്ടാത്തവര്‍ അല്ലാഹു ചെയ്ത തന്ന
അനുഗ്രഹങ്ങളെ തന്റെതായികാണുകയും അതില്‍ അഭിമാനി
ക്കുകയും പൊങ്ങച്ചം നടിക്കുകയും ചെയ്യുന്നു ,

നഫ്സാനിയത്തിന്റെയും ലോകമാന്യതയുടെയും വഞ്ചനയില്‍ 
കുടുങ്ങിയ മനുഷ്യരുടെ സ്വഭാവം മേല്‍ ഉധാഹരണ ത്തിലൂ
ടെ സരസമായി വരച്ച് കാട്ടിയപ്പോള്‍ ശൈഖുനാ തങ്ങള്‍ക്ക് 
ആ വിവരണം വളരെ ഇഷ്ടപ്പെട്ടു,ശൈഖുനാതങ്ങള്‍ സന്തോ
ഷ സൂചകമായി ഹൈദര്‍ മുസ്ലിയാര്‍ക്ക് ഹദിയ നല്‍കി,ഇത്
കണ്ടപ്പോള്‍ സദസ്സില്‍ നിന്നും എല്ലാവരും ഹൈദര്‍ മുസ്ലിയാ
ര്‍ക്ക് ഹദിയ നല്‍കാന്‍ മുന്നോട്ട് വന്നത് ഇന്നും രോമാഞ്ച
ത്തോടെ ഓര്‍ക്കുന്നു ...
===========================================
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യാം 
http://kamaalullaashaa.blogspot.com/2011/09/4.html
=======================================
                                                               നെക്സ്റ്റ്
                                       പിഴച്ച ഫത്‌വയും ഫിത് ന കളും
===============================================